ആശങ്കയുയർത്തി പകർച്ച വ്യാധികൾ! ഒപ്പം കൊവിഡും



 കോഴിക്കോട്  കനത്തു പെയ്ത മഴയ്ക്കൊപ്പം ജില്ലയിൽ പകർച്ചവ്യാധികൾ പിടിമുറുക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ (മേയ് 22 മുതൽ ജൂൺ 4 വരെ) പനി ബാധിച്ച് 7764 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. 

സ്വകാര്യ ആശുപത്രികളിലും ഡിസ്പെൻസറികളിലും എത്തുന്നവരുടെ എണ്ണം ഇതിലും ഇരട്ടിയാണ്. രാത്രി വെെകിയും ആശുപത്രികൾ നിറയുന്ന കാഴ്ചയാണ്. മൂന്നോ നാലോ ദിവസം നീളുന്ന പനിയും ക്ഷീണവുമായാണ് പലരുമെത്തുന്നത്. ചിലർക്ക് ചുമയും ശ്വാസംമുട്ടലോടും കൂടിയ പനിയും പിടിപെടുന്നുണ്ട്. വൈറൽ പനിക്കൊപ്പം ഡെങ്കിപ്പനി കേസുകളും കൂടുന്നുണ്ട്. 



ചെള്ളു പനിയും ഒഴിഞ്ഞുപോയെന്ന് കരുതി ആശ്വസിച്ച കൊവിഡും റിപ്പോർട്ട് ചെയ്തിരിക്കുന്നു. കിഴക്കോത്ത്, കാരശ്ശേരി പഞ്ചായത്തുകളിൽ ഷിഗെല്ലയും കോടഞ്ചേരി പഞ്ചായത്തിൽ മലേറിയയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടവിട്ടുള്ള മഴമൂലം പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നതും കൊതുകുകൾ പെരുകുന്നതുമാണ് പനിയും ഡെങ്കിപ്പനിയും വർദ്ധിക്കാൻ കാരണം. തദ്ദേശ സ്ഥാപനങ്ങളുടെ മഴക്കാല പൂർവശുചീകരണം പലയിടത്തും നടത്തിയിട്ടില്ല. വൈകി തുടങ്ങിയിടങ്ങളിൽ പൂർത്തിയായിട്ടുമില്ല. പനിയും മറ്റ് രോഗ രോഗലക്ഷണമുള്ളവർ ഉടനെ ചികിത്സ തേടണമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.


ചികിത്സ തേടിയവർ


പനി - 7764


ഡെങ്കിപ്പനി - 81


എലിപ്പനി - 8


മഞ്ഞപ്പിത്തം - 49

Post a Comment

0 Comments